ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരുന്നു. നാലു ക്ലസ്റ്ററുകളിലായി 165 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ദിവസവും ഗുരുതരാവസ്ഥയിൽ നാലും അഞ്ചും പേരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
എലിപ്പനി ബാധിച്ച് ഗുരുരതരാവസ്ഥയിൽ 4 പേർ മെഡിക്കൽ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മഞ്ഞപ്പിത്തത്തിനൊപ്പം ഡെങ്കിപ്പനിയും പിടിപെട്ട് 4 പേരും ചികിത്സയിലുണ്ട്.
കിഴക്കോത്ത്, കുണ്ടുതോട്, മരുതോങ്കര, വാണിമേൽ എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം കൂടുതലായി ബാധിച്ചവരുള്ളത്. ഇതിൽ കിഴക്കോത്ത് (90), കുണ്ടുതോട്, മരുതോങ്കര (60), വാണിമേൽ (15) എന്നിങ്ങനെയാണ് മഞ്ഞപ്പിത്തം പിടിപെട്ടവരുടെ കണക്ക്.
പി എസ് സി ഒരു മാർക്ക്: 16-ാം വയസ്സിൽ എടുക്കുന്ന വാക്സിൻ ഏതാണ്? ഉത്തരം അറിയാൻ ക്ലിക്ക് ചെയ്യുക
കിഴക്കോത്ത് പഞ്ചായത്തിലെ ശുദ്ധജല പദ്ധതിയിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചവർക്കും കുണ്ടുതോട്, വാണിമേൽ, മരുതോങ്കര, കാവിലുംപാറ എന്നിവിടങ്ങളിൽ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തവർക്കുമാണ് രോഗം പിടിപെട്ടത്.