പത്താം ക്ലാസ് പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കണമെന്ന് മുസ് ലിം സർവീസ് സൊസൈറ്റി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പ്ലസ് വൺ ഏക ജാലക മൂന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചപ്പോൾ മലബാറിൽ 78,000ത്തിൽ അധികം വിദ്യാർത്ഥികൾ അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നു.ഇനി മെറിറ്റിൽ അവശേഷിക്കുന്നത് സംവരണ സീറ്റുകൾ ഉൾപ്പെടെ 1905 സീറ്റുകൾ മാത്രമാണ്.നിലവിലെ അവസ്ഥയിൽ യോഗ്യരായ എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം അപ്രാപ്യമാകും.പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് മുക്കാൽ ലക്ഷത്തിൽ കൂടുതൽ വിദ്യാർത്ഥികൾ മലബാറിൽ അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നത്.നിലവിൽ
കുട്ടികളുടെ ഉപരിപഠന പ്രതീക്ഷകൾ വഴിമുട്ടുന്ന ദുരവസ്ഥയാണ് മലബാർ ജില്ലകളിൽ.മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി സർക്കാർ-എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ അഡിഷണൽ ബാച്ചുകൾ അനുവതിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.എം എസ് എസ് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് കെ എച്ച് ഫഹദ്
യോഗം ഉദ്ഘാടനം ചെയ്തു.സെക്രട്ടറി സാദിഖ് വട്ടപ്പറമ്പ് അധ്യക്ഷനായി.ട്രഷറർ സി.കെ ഷംനാദ്,കോഴിക്കോട് ജില്ലാ സെക്രട്ടറി അർഷദ് തോട്ടത്തിൽ,യു ജെയിഷ് വയനാട്,ബിലാൽ എന്നിവർ പ്രസംഗിച്ചു.